ഓക് ലാന്‍ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാന്‍ഡിന് കൂറ്റന്‍ സ്കോര്‍. മക്കല്ലത്തിന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലാന്‍ഡ് 503 റണ്‍സെടുത്തു. 307 പന്തില്‍ നിന്ന് 29 ബൗണ്ടറികളും അഞ്ചു സിക്സറും പറത്തിയാണ് മക്കല്ലം 224 റണ്‍സ് എടുത്തത്.
മക്കല്ലത്തിന് മികച്ച പിന്തുണയുമായി നിന്ന ആന്ഡേഴ്സന് 77 റണ്‍സെടുത്തിട്ടുണ്ട്. നാലിന് 329 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ ആറു വിക്കറ്റു വീഴ്ത്തി. സഹീര്‍ ഖാന് രണ്ടും ഷമിയും ജഡേജയും ഓരോ വിക്കറ്റും നേടി.
എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. മുന്‍നിര ബാറ്റ്സ്മാന്മാരായ ശിഖര്ധവാന്(0), പൂജാര(1), കോഹ് ലി(4), മുരളി വിജയ്(26) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു നഷ്ടമായി.
ഇന്ന് കളി അവസാനിപ്പിക്കുമ്പോള്‍ നാലിന് 130 എന്ന നിലയിലാണ് ഇന്ത്യ. രഹാനെയും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. രഹാന 23 റണ്‍സും രോഹിത് ശര്‍മ 67 റണ്‍സും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: