പുസ്തകങ്ങളിലും വാദസരണികളിലും കുടുംബസിദ്ധാന്തങ്ങളിലും ജല്പ്പനങ്ങളിലും യുക്തിവാദങ്ങളില്പ്പോലുമല്ല മതമിരിക്കുന്നത്. ആയിരുപ്പും ആയിത്തീരലുമാണ് മതം. അതേ, സുഹൃത്തുക്കളേ, നിങ്ങളോരുരുത്തനും ഋഷിയാകുംവരെ ആധ്യാത്മികമായ വസ്തുകളെ നേരിടുംവരെ മതജീവിതം നിങ്ങള്ക്കാരംഭിച്ചിട്ടില്ല; ബോധാതീതാവസ്ഥ തുറന്നു കിട്ടുംവരെ മതം വെറും ജല്‍പ്പനം മാത്രം, വെറും തയ്യാറെടുക്കല്മാത്രം. കടമെടുത്തതോ കടക്കാരനില്‍നിന്ന് കടമെടുത്തതോ ആയ കാര്യങ്ങള്‍ പറയുകയാണ് നിങ്ങള്‍. ബുദ്ധന് കുറേ ബ്രാഹ്മണരുമായി ചര്‍ച്ചചെയ്തപ്പോള്‍ നടത്തിയ മനോജ്ഞമായ നിരീക്ഷണം പ്രകൃതത്തില്‍ സംഗതമാണ്, ബ്രഹ്മത്തിന്റെ സ്വഭാവം ചര്‍ച്ച ചെയ്തുകൊണ്ടാണ് ആ ബ്രാഹ്മണര്‍ വന്നത്. മഹാനായ ആ സിദ്ധന് ചോദിച്ചു: ‘നിങ്ങളുടെ അച്ഛന് കണ്ടിട്ടുണ്ടോ?’ ‘ഇല്ല.’ എന്ന് ബ്രാഹ്മണര്‍ പറഞ്ഞു. ‘നിങ്ങളുടെ അച്ഛന് കണ്ടിട്ടുണ്ടോ?’ ‘ഇല്ല, അദ്ദേഹവും കണ്ടിട്ടില്ല.’, ‘നിങ്ങളുടെ മുത്തച്ഛന് കണ്ടിരിക്കുമോ?’ ‘അദ്ദേഹവും കണ്ടിരിക്കുമെന്ന് തോന്നുന്നില്ല.’ ‘സ്നേഹിതാ, നിങ്ങളുടെ അച്ഛനും മുത്തച്ഛനും കണ്ടിട്ടില്ലാത്ത ഒന്നിനെക്കുറിച്ചു വാദിക്കയും അന്യോനം തോല്‍പ്പിക്കാന്‍ ശ്രമിക്കയും ചെയ്യുന്നതെങ്ങനെ?’ ഇതാണ് ലോകരെല്ലാം ചെയ്യുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: