ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിച്ച കേരള രക്ഷാ മാര്‍ച്ച് ജനങ്ങളെ മണിക്കൂറുകളോളം വലച്ചു. കെഎസ്ആര്‍ടിസി വണ്‍വേ റോഡില്‍ മദ്ധ്യത്തിലായിരുന്നു കേരള രക്ഷാ മാര്ച്ചിനുവേദിയൊരിക്കിയത്. വഴിയോര പൊതുയോഗങ്ങള്‍ നടത്തരുതെന്നുള്ള ഹൈക്കോടതിവിധി ലംഘിച്ചുകൊണ്ടാണ് റോഡിനു നടുവില്‍ വേദിയൊരുക്കിയത്. പൊതുയോഗത്തില്‍ കോളാംബി ഉപയോഗിച്ചതിനും റോഡ് ബ്ലോക്ക് ചെയ്തതിനും എതിരെ സിപിഎം നേതാക്കള്‍ക്കെതിരെ ചങ്ങനാശ്ശേരി പൊലിസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: