തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷണത്തിന് തത്വത്തില്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അത്തരത്തിലൊരു അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ്. ഇപ്പോള്‍ രൂപീകരിച്ച പ്രത്യേക സംഘത്തിനും ഗൂഢാലോചനയെ കുറിച്ച് കാര്യമായി അന്വേഷിക്കാന്‍ കഴിയില്ല. നിയമപരമായ പ്രശ്നങ്ങളെ കൂടാതെ രാഷ്ട്രീയകാര്യങ്ങളും അതിനുപിന്നിലുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ശക്തമായ ഇടപെടലും ഇതിനു പിന്നിലുണ്ട്.
സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്നാണ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനം നടക്കാത്തതാണ് കെ.കെ.രമയെ സമരം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിച്ചത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: