മണ്ണിനടിയിലെ വിത്ത് മഴയെ കാത്തുകിടക്കുന്നതുപോലെ തന്നെ നിങ്ങളും ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. പ്രാര്‍ഥനാപൂര്‍വം, പൂര്‍ണഹൃദയത്തോടെയുള്ള സമര്‍പ്പണമാണ് ദൈവത്തിലേക്ക് നയിക്കുന്ന വാതില്‍. പരിപൂര്‍ണമായും നിങ്ങള്‍ സ്വയം ഇല്ലാതാകട്ടെ. നദിയില്‍ പൊങ്ങിക്കിടക്കുന്ന വെറുമൊരു തോണിപോലെ നിങ്ങളതിനെ തുഴയേണ്ടതില്ല. അതിനെ കെട്ടഴിച്ചു വിടുക മാത്ര മേ വേണ്ടൂ. നിങ്ങള്‍ നീന്തേണ്ടതുമില്ല. വെറുതെ പൊങ്ങിക്കിടക്കുക മാത്രം, അപ്പോള്‍ പിന്നെ നദി തന്നെ നിങ്ങളെ സമുദ്രത്തിലെത്തിക്കുന്നു. സമുദ്രം തൊട്ടടുത്താണ്. എന്നാ ല്‍ നീന്താന്‍ ശ്രമിക്കാതെ വെറുതെ പൊങ്ങിക്കിടക്കുന്നവര്ക്ക് മാത്രം.
മുങ്ങിപ്പോയേക്കുമെന്ന് ഭയക്കുകയേ അരുത്, കാരണം, ആ ഭയം നിങ്ങളെ നീന്താന്‍ പ്രേരിപ്പിക്കുന്നു. സത്യമെന്തെന്നാല്‍, ദൈവത്തില്‍ സ്വയം ആണ്ടുപോകുന്നവ, എന്നെന്നേക്കുമായി രക്ഷിക്കപ്പെടുന്നു.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: