കൊച്ചി: തൊട്ടുകൂടായ്മയുടെ ഇരയായിട്ട് താന്‍ ഇന്നും ജീവിക്കുന്നു എന്നതിന് തെളിവാണ് കൊച്ചി മേയര്‍ ടോണി ചമ്മിണി മറൈന്‍ ഡ്രൈവില്‍ നടന്ന കൊച്ചി കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമം മഹാസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് നരേന്ദ്രമോദി. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്റെ പ്രസംഗത്തില്‍ ‘അയിത്തവും തൊട്ടുകൂടായ്മയും ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു കാരണം നോട്ടീസില്‍ കാണുന്ന റാന്തലും ചിമ്മിണിയൊന്നും ഈ വേദിയില്‍ കാണുന്നില്ല’ എന്ന് ആക്ഷേപിച്ചത് എടുത്തു പറഞ്ഞു കൊണ്ടാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കെപിഎംഎസിന്റെ പരിപാടിയില്‍ മേയര്‍ പങ്കെടുക്കും എന്നു അറിയിച്ചുകൊണ്ട് നോട്ടീസിലും, ഫ്ലക്സിലും, മറ്റു പരസ്യങ്ങളിലും മേയറുടെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. മേയറെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കെപിഎംഎസിന്റെ നേതാക്കള്‍ ചെന്നപ്പോള്‍ സന്തോഷപൂര്‍വ്വം പരിപാടിയില്‍ തീര്‍ച്ഛയായും പങ്കെടുക്കുമെന്നാണ് പറഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യാതൊരു അറിയിപ്പും ഇല്ലാതെ മേയര്‍ പിന്മാറിയത് എന്നാണ് ആക്ഷേപം. മോദി പ്രധാനമന്ത്രിയായി എത്തുമ്പോള്‍ ഇവര്‍ അദ്ദേഹത്തോടൊപ്പം വേദിപങ്കിടുന്നത് നമുക്കു ഉടനെ കണാന്‍ കഴിയുമെന്നാണ് അവിടെ തടിച്ചു കൂടിയ ജനം അഭിപ്രായപ്പെട്ടത്. എന്തായാലും മേയര്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: