തിരുവനന്തപുരം: മെക്ക വിശ്വാസത്തിന്റെ പേരില്‍ വലിയ സമ്പത്ത് നേടിക്കൊടുക്കുമ്പോള്‍ ശബരിമല അടക്കമുള്ള ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്താന്‍ ഇവിടെ ഭരിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.കോടിക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ആരാധനാലയമായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന പരസ്യത്തില്‍ ശബരിമല ക്ഷേത്രം ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വാജ്പേയി മന്ത്രിസഭയില്‍ അംഗമായ ജഗ്മോഹന് വൈഷ്ണവ ദേവി ക്ഷേത്രത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ട നടപടി കേരളവും മാതൃകയാക്കേണ്ടതാണ്. എന്നാല്‍, വിനോദസഞ്ചാര മേഖലയിലും കേരളം വന്‍ പരാജയമായിരിക്കുകയാണ്. ഇത്തരം വികലമായ നയങ്ങള്‍ കാരണം ഇരു മുന്നണികളും കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ്. ഇതിനെതിരെയാണ് യഥാര്‍ഥ ബദല്‍ ഉയര്‍ന്നു വരേണ്ടത്, മോദി പറഞ്ഞു.
ബിജെപി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ്, സുബ്രഹ്മണ്യന് സ്വാമി എന്നിവരും പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: