കോട്ടയം: ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകിട്ട് 7ന് ശേഷം തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും തുടര്‍ന്ന് ബേബി എം. മാരാര്‍ക്ക് സുവര്‍ണ്ണമുദ്ര സമര്‍പ്പിക്കും. കലാവേദിയില്‍ രാത്രി 10ന് ഗാനമേള. 13ന് രാത്രി 7ന് നൃത്തനൃത്യങ്ങള്‍, 8.30ന് സംഗീതസദസ്സ്. 14ന് രാത്രി 10ന് കഥാപ്രസംഗം, 15ന് വൈകിട്ട 7ന് നാലമ്പല സമര്‍പ്പണം ഹൈക്കോടതി ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് നായര്‍ നിര്‍വ്വഹിക്കും. റിട്ട. ജസ്റ്റിസ് ആര്. ഭാസ്കരന് മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിക്കും. 16ന് ഉച്ചക്ക് 12ന് ഉത്സവബലിദര്‍ശനം. രാത്രി 9ന് കഥകളി. 17ന് രാത്രി 7ന് ട്രിപ്പിള്‍ തായമ്പക. 9ന് സംഗീതസദസ്സ്, 18ന് രാവിലെ 8ന് ശ്രീബലി, 10.30ന് സ്, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 6.30ന് സന്ധ്യാവേല, രാത്രി 10ന് നാടകം, 19ന് രാവിലെ 11ന് ചാക്യാര്‍കൂത്ത്, 12.30ന് ഭജന്‍സ്, 2.30ന് തുള്ളല്‍ത്രയം, 4.30ന് പാഠകം, രാത്രി 10ന് നൃത്തനാടകം, 20ന് രാത്രി 9ന് കൊട്ടിപ്പാടിസേവ, 11ന് ഭക്തിഗാനമേള. 21ന് വൈകിട്ട 4.30ന് ആറാട്ടെഴുന്നള്ളിപ്പ്, 7ന് തിരുആറാട്ട്, 10ന് സംഗീതസദസ്സ്, പുലര്‍ച്ചെ 2ന് ആറാട്ടുവരവ്, 2.30ന് ആറാട്ടെതിരേല്‍പ്പ്, 5ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: