തൃശൂര്‍: ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് വി.ഡി.സതീശന് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ജെ.ഹരിപാല്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമനത്തില്‍ അഴിമതി ആരോപിച്ച് അപേക്ഷകന് എ.എ.പൗലോസാണ് ഹര്‍ജി നല്‍കിയത്. വി.ഡി.സതീശന് അഞ്ചാം പ്രതിയാണ്. ഒന്നുമുതല്‍ നാലു വരെ പ്രതികളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് സെക്രട്ടറി എന്നിവരെ ഒഴിവാക്കി 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിനു ഉത്തരവ്.
ട്രേഡ് യൂണിയന് പ്രസിഡണ്ട് എന്ന നിലയില്‍ ലെറ്റര്‍ഹെഡില്‍ എഴുതിക്കൊടുത്ത നിയമന ശുപാര്‍ശയാണ് സതീശനെ വെട്ടിലാക്കിയത്.കമ്പനി ചീഫ് മാനേജിംഗ് ഡയറക്ടര്‍ എന്‍.ആര്.സുബ്രഹ്മണ്യന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.നൗഷാദ് അലി മുസ്തഫ, കമ്പനി സെക്രട്ടറി സൂസന് അബ്രഹാം, തൊഴിലാളി യൂണിയന് സെക്രട്ടറി ജോയ്പോള്‍, എംപ്ലോയീസ് യൂണിയന് പ്രസിഡനൃ എ.പി.ആന്റണി, എംപ്ലോയീസ് അസോസിയേഷന് പ്രസിഡനൃ വി.കെ.രമേശന്, സ്റ്റാഫ് ആനൃ എംപ്ലോയീസ് അസോസിയേഷന് ജോ സെക്രട്ടറി എസ്.പത്മിനി, എംപ്ലോയീസ് ഓര്ഗസനൈസേഷന് സെക്രട്ടറി ഇ.ജി.അജിത്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: