പാലക്കാട്: കിണാശ്ശേരിയിലെ യജ്ഞഭൂമിയില്‍ ധര്‍മ പ്രവാചകന് തഥാതന്റെ നേതൃത്വത്തില്‍ ആറ് ദിനരാത്രങ്ങളിലായി നടന്ന ധര്മസൂയമഹായാഗം ഇന്ന് സമാപിക്കും. ധര്‍മസൂയ മഹായാഗം സ്വര്‍ഗ്ഗ പ്രപഞ്ചം എന്ന സങ്കല്‍പ്പത്തിലാണ് ഏഴാം ദിനം. സമാപന ദിവസമായ ഇന്നും യാഗച്ചടങ്ങുകളും, സാംസ്കാരിക സമ്മേളനവും സംഗീത സദസ്സും നടക്കും.
ഊര്ദ്ധ്വലോകവും അധോലോകവും തമ്മിലുള്ള സംയോജനം, യാഗശക്തിയുടെ പ്രസരണം, ദിവ്യമാനവ സൃഷ്ടിയും സ്വര്ഗ്ഗപ്രപഞ്ചത്തിന്റെ ആവിര്‍ഭാവവും, മനുഷ്യബോധത്തിന്റെ സപ്തമണ്ഡലങ്ങളുടെയും പുഷ്പീകരണം എന്നിവയുടെ ഫലപ്രാപ്തിക്കുള്ള സംഘപ്രാര്ത്ഥനയാണ് സമാപന ദിവസത്തെ പ്രത്യേകത. തഥാതന്റെ സാന്നിദ്ധ്യത്തില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് ചടങ്ങ് നടക്കുക. അദ്ദേഹത്തോടൊപ്പം 1008 ദീക്ഷിതരും 10008 യജ്ഞാര്ത്ഥികളും പതിനായിരക്കണക്കിന് ഭക്തരും സംഘപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.
രാത്രി 10 മണിയോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. യാഗശാലയിലെ യാഗാഗ്നി വണ്ടിത്താവളത്തെ തപോവരിഷ്ഠാശ്രമത്തിലെ യജ്ഞശാലയിലേക്ക് തിരികെ കൊണ്ടുപോയി സമര്‍പ്പിക്കും. സമര്‍പ്പിച്ച യാഗാഗ്നിയുമായി പതിവുപോലെ തപോവരിഷ്ഠാശ്രമത്തില്‍ യജ്ഞം തുടരും. സമാപനദിനത്തില്‍ വിശ്വസാഹോദര്യം എന്ന വിഷയത്തില്‍ സാംസ്കാരിക സമ്മേളനം യോഗഋഷി ബാബാരാംദേവ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി വിനയകുമാര്‍ സുരാകെ മുഖ്യാഥിതിയാകും. കവി മധുസൂദനന് നായര്‍, ഏകതാ പരിഷത് പ്രസിഡന്റ് രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതിനകം പത്ത് ലക്ഷത്തോളം ഭക്തജനങ്ങള്‍ ധര്‍മസൂയ മഹായാഗശാല സന്ദര്‍ശിച്ചു. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, സ്പെയിന്, വിയറ്റ്നാം, ജപ്പാന്, ബംഗ്ലാദേശ്, ഫിന്‍ലാന്റ്, റഷ്യ, ചെക്കോസ്ലാവാക്യ തുടങ്ങി 38 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തഞ്ഞൂറിലധികം പ്രതിനിധികള്‍ എല്ലാ ദിവസവും യാഗശാലയില്‍ ഉണ്ട്. പുറമെ, ഹിമാലയസാനുക്കളില്‍ നിന്നെത്തിയ 32 നാഗസന്യാസിമാരും പങ്കെടുക്കുന്നുണ്ട്. ഇന്നലെ യാഗശാലയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: