മുണ്ടക്കയം: മുണ്ടക്കയം പ്രൈവറ്റ് ബസ് ഓണേഴ്സിന്റെ നേതൃത്വത്തില്‍ ഇന്ന് 2 മുതല്‍ ബസ്സുടമകളും ജീവനക്കാരും സ്വകാര്യ ബസ് സ്റ്റാന്‍ഡ് ബഹിഷ്കരണവും ദേശീയപാത ഉപരോധവും നടത്തും. മൂന്നുമാസം മുമ്പ് ദേശീയപാതയോരത്തുനിന്നും ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയ ഓട്ടോറിക്ഷകളെ അവിടെ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന കേരളാ ഹൈക്കോടതിയുടെയും കോട്ടയം ആര്‍ഡിഒ ബോര്‍ഡിന്റെയും തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മാസങ്ങള്‍ക്കുമുമ്പ് ദേശീയപാതയോരത്തുനിന്നും ഹൈക്കോടതിവിധിയെ തുടര്‍ന്ന് മാറ്റിയ ഓട്ടോറിക്ഷകളെയാണ് ബസ് സ്റ്റാന്‍ഡിനുള്ളിലേക്ക് മാറ്റിയത്. ഇതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാതാകുകയും ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ബസ്സുടമകള്‍ ബസ് സ്റ്റാന്‍ഡ് അനിശ്ചിതകാല ബഹിഷ്കരണം നടത്തിയിരുന്നു. എന്നാല്‍ സമരത്തിന്റെ ആദ്യദിനം തന്നെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും ഓട്ടോറിക്ഷകളെ മാറ്റുമെന്ന പഞ്ചായത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് ബഹിഷ്കരണം പിന്‍വലിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ കോടതി വിധി അനുസരിച്ച് കഴിഞ്ഞ പത്താം തീയതി മുതല്‍ ഓട്ടോ സ്റ്റാന്‍ഡ് മാറ്റേണ്ടതായിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച സ്റ്റാന്‍ഡ് ഒഴിപ്പിക്കാനായെത്തിയ ഉദ്യോഗസ്ഥസംഘം തൊഴിലാളികളുടെ എതിര്‍പ്പിനെതുടര്‍ന്ന് തിരികെ പോകുകുയായിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ കോടതി വിധി നടപ്പാക്കാത്തതിനെതിരെ ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: