ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആറ് പ്രമുഖ ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആറ് പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ കുടുങ്ങിയേക്കും. കേസ് അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കളിക്കാരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. ഇതില്‍ ഒരു താരം നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നയാളാണ്. ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ടീം ഉടമയും ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പ്പില്‍ ഭാഗഭാഗക്കായെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഒത്തുകളിച്ച രണ്ട് മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാരെ തനിക്കറിയാമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് ഐ.എസ്. ബിന്ദ്ര സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന വിവരം.
ഒരു സ്പോര്‍ട്സ് മാഗസിനുവേണ്ടി വാതുവയ്പ്പുകാരുടെ സംഭാഷണം ചോര്‍ത്തിയ പത്രപ്രവര്ത്തകന് ഒത്തുകളിയില്‍ പങ്കാളികളായ താരങ്ങളെപ്പറ്റി വ്യക്തമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ഇപ്പോഴും ടീമിന്റെ ഭാഗമായി നില്‍ക്കുകയും ചെയ്യുന്ന ഒരു കളിക്കാരന്റെ ശബ്ദം പത്രപ്രവര്ത്തകന് തിരിച്ചറിഞ്ഞ കാര്യവും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. താരങ്ങളുടെ പേര് തുറന്നുപറയാന്‍ മാധ്യമ പ്രവര്ത്തകന് വിസമ്മതിച്ചെന്നതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: