ബംഗളുരു: മൈസൂരിനടുത്ത് ചാമരാജ്നഗര്‍ വനമേഖലയിലെ കൊളളേഗലില് കഴിഞ്ഞ ദിവസം തലയറുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ബംഗളുരുവില്‍ നിന്നും കഴിഞ്ഞയാഴ്ച കാണാതായ മലയാളികളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന കോട്ടയം മുണ്ടത്താനം പ്ലാക്കുഴിയില്‍ വീട്ടില്‍ ബിനോസ് തോമസ് (32), കണ്ണൂര്‍ ഉളിക്കലിനടുത്ത് മണിക്കടവ് വേങ്ങത്താനത്ത് വീട്ടില്‍ സോജി തോമസ് (35) എന്നിവരെയാണ് കാണാതായത്. മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത മോതിരം സോജിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
സോജി തോമസിനെകാണാനില്ലെന്ന് കാട്ടി ഭാര്യ രമ ബംഗളുരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബംഗളുരുവില്‍ ഫാം ഹൗസും പണമിടപാട് ബിസിനസും നടത്തുകയായിരുന്ന സോജിയോടുളള വൈരാഗ്യമാണ് തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ കാരണമെന്നാണ് സംശയിക്കുന്നത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാതായശേഷം മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്തുവെച്ചാണ് ഇരുവരുടെയും മൊബൈല്‍ഫോണുകള്‍ ഓഫായതെന്നതും ഈ സാധ്യതയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹങ്ങള്‍ കരിഞ്ഞുപോയിരുന്നു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ബംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: