കൊച്ചി: വിചാരണ പൂര്‍ത്തിയാക്കി ഒബ്സര്‍വേഷന്‍ ഹോമിലെ തടവില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ പീഡനക്കേസ് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തെഴുതി.
ഹൈക്കോടതി ഉത്തരവ് അവഗണിച്ച് കേസ് അനന്തമായി നീട്ടുന്നതായും കത്തില്‍ വ്യക്തമാക്കുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാത്തതിനാലാണ് വിചാരണ നീട്ടിവച്ചതെന്നും ആരോപണമുണ്ട്.
ആറു കേസുകളില്‍ മാത്രമാണ് ഇതുവരെ വിചാരണ പൂര്‍ത്തിയായതെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. 42 കേസുകളില്‍ വിചാരണ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതിനും കാലതാമസമുണ്ടാകുന്നതില്‍ പെണ്‍കുട്ടി ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
കേസുകള്‍ മുഴുവന്‍ വേഗം തീര്‍ത്ത് നന്നായി പഠിച്ച് തന്നെ ഉപദ്രവിച്ചവര്‍ക്കു മുന്നില്‍ ജീവിച്ചു കാണിക്കണമെന്നാണ് ആഗ്രഹമെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പെണ്‍കുട്ടി കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു.
വിചാരണ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി പെണ്‍കുട്ടിക്കു പഠനത്തിനുള്ള സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: