ന്യൂദല്‍ഹി: ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപികരിക്കാനുളള ബില്‍ പാസാക്കാന്‍ ബി.ജെ.പിയുടെ സഹായം അഭ്യര്‍ഥിച്ച് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും മന്ത്രി ജയ്റാം രമേശും പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയെകണ്ടു.
എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങളുംസീമാന്ധ്രക്കാരുടെ ആശങ്കകളും ആദ്യം തീര്‍ക്കാന്‍ അദ്വാനി അവരോട് ആവശ്യപ്പെട്ടു. ബഹളത്തിനിടെ തന്ത്രത്തില്‍ ബില്‍ പാസാക്കാന്‍ സഹായിക്കില്ലെന്ന് അദ്വാനി വ്യക്തമാക്കിയതായാണ് സൂചന.
അതിനിടെ പതിനായിരങ്ങളെ അണിനിരത്തി വൈ.എസ്. ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡി ന്യൂദല്‍ഹിയില്‍ പ്രകനം നടത്തി. പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ റെഡിയേയും 19 കൂട്ടാളികളെയും അറസ്റ്റു ചെയ്തു നീക്കി. ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: