ബേക്കല്‍ (കാസര്‍കോട്): മണല്‍ കടത്ത് തടയാനെത്തിയ എസ്ഐയെ മിനിലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ ബേക്കല്‍ എസ്ഐ എം.രാജേഷിനെ (34) മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐയുടെ നാവിന് മുറിവേറ്റ നിലയിലും തലയ്ക്ക് 13 തുന്നിക്കെട്ടുകളോടെയുമാണ് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ന് പള്ളിക്കര തൊട്ടിയിലാണ് സംഭവം.
ബേക്കല്‍ ഫോര്‍ട്ട് റയില്‍വേ സ്റ്റേഷന് പരിസരത്ത് ശേഖരിച്ച മണല്‍ കടത്തുന്നത് തടയാനെത്തിയതായിരുന്നു എസ്ഐയും സംഘവും. ഇത് ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവര്‍ നിറച്ചുവെച്ച മണലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വണ്ടിക്ക് നേരെ എസ്ഐ കൈ നീട്ടിയപ്പോള്‍ എസ്ഐയെ ഇടിച്ചുവീഴ്ത്തി മുന്നോട്ടെടുത്ത വണ്ടി മതിലില്‍ എസ്ഐയെ ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുമ്പോഴേക്കും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പിക്കപ്പ് വാനിലും മതിലിനുമിടയില്‍ അകപ്പെട്ട് രക്തം വാര്‍ന്ന നിലയിലായിരുന്ന എസ്ഐയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ പരിക്കുകള്‍ സാരമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജേഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍.41 എഫ് 9646 എസ് മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മിനിലോറി ഡ്രൈവര്‍ക്കെതിരെ എസ്ഐയെ വധിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: