ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അനന്തമായി നീളുന്നതിലെ അതൃപ്തിയും നാവികരെ വെറുതെവിടണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതിയെ ഇറ്റലി തിരിച്ചുവിളിച്ചു. ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയല്‍ മാന്സിനിയെയാണ് കടുത്ത നടപടിയെന്ന നിലയില്‍ റോമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. എന്നാല്‍ കടല്‍ക്കൊലക്കേസില്‍ നാവികര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമമായ സുവ ചുമത്തുന്നതടക്കമുള്ള കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇന്നലെയും സുപ്രീംകോടതി ശക്തമായ വിമര്‍ശനം നടത്തി. ഈ മാസം 21നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന നിര്‍ദ്ദേശവും കോടതി കേന്ദ്രസര്‍ക്കാരിന് നല്കി.
കടല്‍ക്കൊല കേസ് അനന്തമായി നീണ്ടുപോകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അംബാസഡറെ തിരിച്ചുവിളിച്ച നടപടി ന്യായീകരിച്ചുകൊണ്ട് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. കേസിലെ നടപടികളില്‍ വരുത്തുന്ന കാലതാമസത്തിന് സുപ്രീകോടതിയെ കുറ്റപ്പെടുത്തി ഇറ്റലി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: