അഹമ്മദാബാദ്: ക്രൈംബ്രാഞ്ചിന്റെ ഉത്തരവനുസരിച്ച് കുപ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെതല്വാതിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും ടീസ്റ്റ ട്രസ്റ്റുകളുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകള്‍ യൂണിയന് ബാങ്കും ഐഡിബിഐ ബാങ്കും മരവിപ്പിച്ചു.
ടീസ്റ്റ നേതൃത്വം നല്കുന്ന സബ്രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നിവയുടെ അക്കൗണ്ടുകളും ടീസ്റ്റയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള നാല് അക്കൗണ്ടുകളുമാണ് മുംബൈയിലെ ജുഹുതാര റോഡിലുള്ള യൂണിയന് ബാങ്കും ഐഡിബിഐ ബാങ്കിന്റെ ഖര് ബ്രാഞ്ചും മരവിപ്പിച്ചത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ജനുവരി 14 നായിരുന്നു ഈ നടപടി.
ഗുല്‍ബര്‍ഗ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി അംഗങ്ങളായ 11 പേരുടെ പരാതിപ്രകാരം ടീസ്റ്റ സെതല്‍വാദിനും ജാവേദ് ആനന്ദിനുമെതിരെ ഫണ്ട് തിരിമറി നടത്തിയതിന് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഇരകളെ സഹായിക്കാനെന്ന പേരില്‍ രംഗത്തുവന്ന ടീസ്റ്റ അതുവഴി നേടിയ പ്രശസ്തിക്ക് പുറമെ വന്‍തോതില്‍ വിദേശഫണ്ട് കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു. കലാപബാധിതരെ സഹായിക്കാനെന്ന പേരില്‍ ലഭിച്ച ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ടീസ്റ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: