ന്യൂദല്‍ഹി: വ്യക്തിനിയമങ്ങളേക്കാള്‍ പ്രാധാന്യം രാജ്യത്തിന്റെ നിയമങ്ങള്ക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുസ്ലിം സമുദായത്തിലെ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഒരു കേസിലാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിെന്റ ചരിത്ര പ്രാധാന്യമുള്ള ഈ വിധി.
“ഏകീകൃത സിവില്‍ കോഡ് വേണമെന്നാണ് ഭരണഘടനയുടെ 44-ാം അനുഛേദത്തില്‍ പറയുന്നത്. ഇതു പ്രകാരമുള്ള ഏക സിവില്‍ നിയമം നിലവില്‍ വരുന്നതുവരെ രാജ്യത്തിന്റെ നിയമത്തിനു തന്നെയാണ് പ്രാധാന്യം,” ചീഫ് ജസ്റ്റിസ് ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മുസ്ലിങ്ങള്‍ക്ക് നിയമപരമായി ദത്തെടുക്കാനുളള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമം കുട്ടികളെ ദത്തെടുക്കുന്നതിന് തടസ്സമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാലനീതി നിയമം രാജ്യത്തെ എല്ലാ മതങ്ങളില്‍പ്പെട്ടവര്‍ക്കും ബാധകമാണ്. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഏതു സമുദായത്തില്പ്പെട്ടവര്ക്കുമുണ്ട്. എന്നാല്‍ ദത്തെടുക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കാനാവില്ല, സാമൂഹ്യപ്രവര്‍ത്തകനായ ശബ്നം ഹാഷ്മി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി നിര്‍ണ്ണായകമായ ഉത്തരവില്‍ വ്യക്തമാക്കി.
ദത്തെടുക്കലിന് അനുമതി വേണമെന്നാവശ്യപ്പെട്ട് എട്ടുവര്‍ഷം മുമ്പാണ് ശബ്നം ഹാഷ്മി ഹര്‍ജി നല്‍കിയത്. മതവിലക്കിനേ തുടര്‍ന്ന് കുട്ടികളെ ദത്തെടുക്കാനാവാതെ വിഷമിച്ച ആയിരക്കണക്കിനു മുസ്ലിം ദമ്പതികള്‍ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് സുപ്രീംകോടതി ഉത്തരവ്. മുസ്ലിം വ്യക്തിനിയമം ദത്തെടുക്കലിനെ അനുകൂലിച്ചിരുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: