തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ള സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്.
വൈകാരികമായി റിപ്പോര്‍ട്ടിനെ സമീപിക്കുന്നതിന് പകരം വസ്തുനിഷ്ഠമായി അതിനെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുരോഗമനപരമായ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിയമസഭയില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ എതിര്‍ത്തും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചും വിഎസ് പ്രസ്താവന നടത്തിയിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിയുമായി ബന്ധമില്ലാത്ത കസ്തൂരി രംഗനെ പഠനത്തിന് നിയോഗിച്ചതെന്നായിരുന്നു അന്ന് വിഎസ് പറഞ്ഞത്.
വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധമായി വിഎസ് സ്വന്തം നിലപാട് സ്വീകരിച്ചപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും വി.എസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: