പാലാ: നഗരസഭയുടെ 2014-15 സാമ്പത്തിക വര്‍ഷത്തിലേക്ക് 311654109 വരവും 282866760 രൂപ ചെലവും 28787349 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ഉപാധ്യക്ഷയും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയധ്യക്ഷയുമായ ഡോ. ചന്ദ്രികദേവി അവതരിപ്പിച്ചു. നഗരസഭയിലെ 26 വാര്‍ഡുകളിലെയും റോഡുകളുടെ നവീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, നഗര ശുചീകരണം, വനിതാ യുവജനക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കിയുള്ള ബജറ്റാണ് ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായി റിവര്‍വ്യൂ റോഡി നിന്നും തോണിക്കടവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം, പുതിയ സ്റ്റേഡിയത്തിന് സ്ഥലമെടുപ്പ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈബ്രറിയുടെ ആധുനികവല്‍ക്കരണം എന്നിവയും ബജറ്റിലുണ്ട്.
സിവില്‍ സ്റ്റേഷന് സമീപം രാഷ്ട്രപിതാവിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കും. മിനിഡാം, ബസ് കാത്തിരിപ്പുകേന്ദ്രം, നഗരത്തില്‍ ആധുനിക ശൗചാലയങ്ങള്‍, പ്രഭാതസവാരിക്കാര്‍ക്കായി റിവര്‍ കോറിഡോര്‍, ബസ്ബേ, ഷോപ്പിംഗ് കോംപ്ലാക്സ്, ടാക്സി സ്റ്റാന്‍ഡ്, മുനിസിപ്പല്‍ കോംപ്ലക്സിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം, നഗരശുചീകരണം, ഭവനരഹിതര്‍ക്ക് വീട് എന്നിവയ്ക്ക് ബജറ്റില്‍ തുക കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതകളായ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പെന്ഷന്, വിധവകളായ സ്ത്രീകളുടെ പെണ്മക്കള്ക്ക് വിവാഹധനസഹായം, സംഘകൃഷിക്കും ഗ്രീന്ഹൗസിനും സഹായം, പാലുല്‍പ്പാദനത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും പാലാക്കാടന്‍ കുഞ്ഞിപ്പശു, വെച്ചൂര്‍ പശു എന്നിവയുടെ പരിപാലനം, കാര്‍ഷിക വിപണനകേന്ദ്രം, വഴിയോര വിശ്രമകേന്ദ്രം എന്നിവയ്ക്കും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.
ബജറ്റിന്മേലുള്ള ചര്‍ച്ച 28 ന് രാവിലെ 11 ന് നടക്കുമെന്ന് ചെയര്മാന് കുര്യാക്കോസ് പടവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: