വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
ഇക്കാര്യം അദ്ദേഹം ഫോണിലൂടെ ഹമീദ് കര്‍സായിയെ അറിയിച്ചതായാണ് വിവരം. അഫ്ഗാനിലുള്ള അമേരിക്കന്‍ സൈനികരുടെ സുരക്ഷ സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ കര്‍സായി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഈ വര്‍ഷം അവസാനത്തോടെ സൈന്യത്തെ പിന്‍വലിക്കുമെന്നാണ് വിവരം. അടുത്തിടെ അമേരിക്കന്‍ സൈനികര്‍ക്കു നേരേയുണ്ടായ താലിബാന് ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ അമേരിക്ക നിര്‍ബന്ധിച്ചത്.
എന്നാല്‍ താലിബാനുമായുള്ള സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് കര്‍സായി വ്യക്തമാക്കി.
അമേരിക്കയുമായി കരാറില്‍ ഒപ്പുവച്ചാല്‍ അഫ്ഗാന് ജനതയെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നതിന്റെ ഉത്തരവാദിത്വം തനിക്കാകുമെന്ന് കര്‍സായി അറിയിച്ചു.
തുടര്‍ന്നാണ് അമേരിക്ക സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചിലുണ്ടായതായാണ് സൂചന.
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലെ താലിബാനെതിരേ ആക്രമണം തുടങ്ങിയത്.
അന്നു മുതല്‍ സൈന്യം അവിടെയുണ്ട്. താലിബാന് ആക്രമണങ്ങളെ ചെറുക്കുന്നതില്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ സഹായിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: