പള്ളിക്കത്തോട്: പട്ടികജാതിക്കാരിയായ അംഗന്‍വാടി അദ്ധ്യാപികയെ ഡിവൈഎഫ്ഐ നേതാവ് പട്ടാപ്പകല്‍ ജോലിയ്ക്ക് പോകന്ന വഴിയില്‍ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. മുഴയനാല്‍ കോളനിയില്‍ ഇവരുടെ വീട്ടുപടിക്കല്‍ ഒരുസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തുകയും പരാതിക്കാരിയെപ്പറ്റിയും അവരുടെ കുടുംബത്തെപ്പറ്റിയും തെറി വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരെയും കയ്യേറ്റം ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച് രാത്രി 10മണിയോടെ പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ അവരെ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഉപരോധം രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു. പട്ടികജാതി പീഡനവകുപ്പുപ്രകാരം കേസെടുക്കുംമെന്ന് എസ്ഐ ഉറപ്പു നല്കിയ സാഹചര്യത്തില്‍ ഉപരോധം അവസാനിപ്പിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും നേതാക്കല്‍ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, നേതാക്കളായ കെ.കെ.വിപിനചന്ദ്രന്‍, ആര്.രാജേഷ്, പി.ആര്.രാജീവ്, എം.എ അജയകുമാര്‍, ആല്ബിന് തങ്കച്ചന്, എസ്.സജീഷ്, എസ്.അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: