അഞ്ചല്‍(കൊല്ലം): മധുര മീനാക്ഷിക്ഷേത്രം തകര്‍ക്കാന്‍ ഗൂഢാലോചന നടന്നതും കുളത്തുപ്പുഴ വനമേഖലയില്‍. ബംഗളൂരു, കോയമ്പത്തൂര്‍ സ്ഫോടനക്കേസുകളിലെ പ്രതി പറവൈ ബാദുഷയ്ക്ക് ഒളിത്താവളമൊരുക്കിയ അഞ്ചല്‍, കുളത്തുപ്പുഴ പ്രദേശം അന്താരാഷ്ട്ര ഭീകരരുടെ സങ്കേതമാണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
കുളത്തുപ്പുഴ കൂവക്കാട് വനമേഖല കേന്ദ്രീകരിച്ച് വന്‍ സ്ഫോടകവസ്തു സമാഹരണം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് മൂന്നുവര്‍ഷം മുമ്പ് തമിഴ്നാട് പോലീസ് പ്രദേശമാകെ തെരച്ചില്‍ നടത്തിയത്. മധുര മീനാക്ഷിക്ഷേത്രം തകര്‍ക്കാന്‍ വനമേഖലയില്‍ ആസൂത്രണം നടക്കുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ ബാദുഷ അഞ്ചുവര്‍ഷം മുമ്പും അഞ്ചലില്‍ എത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പറവൈ ബാദുഷയുള്പ്പെടെയുള്ള ഭീകരന്മാര്ക്ക് ഒളിത്താവളം ഒരുക്കുന്നത് അഞ്ചലിലെ വ്യാപാര മേഖലയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചല്‍ കന്നുകാലി ചന്തയില്‍ വ്യാപാരം നടത്തുന്നവരില്‍ കൂടുതല്‍ ആളുകളും തമിഴ്നാട് സ്വദേശികളാണ്. ഈ വ്യാപാരത്തിന്റെ മറ പിടിച്ചാണ് കള്ളപ്പണമൊഴുകുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. രാത്രിയാണ് കന്നുകാലി വ്യാപാരം. തമിഴ്നാട്ടിലെ തെങ്കാശി, തിരുനെല്‍വേലി, മേട്ടുപാളയം, തിരുപ്രംകുണ്ഡം, മധുര എന്നിവിടങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ സുരക്ഷിതകേന്ദ്രമെന്ന നിലയ്ക്ക് അഞ്ചലിലേക്ക് കുടിയേറുന്നത് ഇങ്ങനെയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
കുളത്തൂപ്പുഴ തോട്ടം മേഖലയിലും ഇത്തരം അനേകം ക്രിമിനലുകള്‍ ഉള്ളതായാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അറവ് മാടുകളെ കേരളത്തില്‍ എത്തിക്കുന്നതിന് ഇടനിലക്കാരായി നില്ക്കുന്നവരില് ചിലരും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണ്.
കന്നുകാലികള്‍ക്കൊപ്പം കടന്നുവന്നവരാണ് പറവൈ ബാദുഷയ്ക്ക് സുരക്ഷിത താവളം ഒരുക്കിക്കൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. കന്നുകാലികളെ കൊണ്ടുവരുന്നുവെന്ന വ്യാജേന തമിഴ് തീവ്രവാദികള്‍ വനം, തോട്ടം മേഖലകളില്‍ തമ്പടിച്ച് പരിശീലനം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഫാമിംഗ് കോര്‍പ്പറേഷന്റെ തോട്ടങ്ങളിലും കൂട്ടത്തോടെ അഴിച്ചുവിടുന്ന കന്നുകാലികളെ മാസങ്ങള്‍ക്ക് തിരിച്ചു കൊണ്ടുപോകുന്നത്. കിഴക്കന്‍ മേഖലയിലെ മതഭീകരന്മാരുടെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യത്തിന് ഇതോടെ ശക്തിയേറുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: