നാസ: സൗരയൂഥത്തിനു പുറത്ത് 715 പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഭൂമിയെപ്പോലെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ നിയോഗിച്ച കെപ്ലര്‍ സ്പെയ്സ്ക്രാഫ്റ്റാണ് പുതിയ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. 305 വിവിധ നക്ഷത്രങ്ങളെ വലയംചെയ്യുകയാണ് ഈ ഗ്രഹങ്ങളെന്നും നാസയുടെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
പുതിയ കണ്ടെത്തലോടെ സൗരയൂധത്തിനു പുറത്തു കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം 1700 ഓളമായി. ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ പുതുതായി കണ്ടെത്തിയ ഗ്രഹങ്ങള്‍ മിക്കവയും നെപ്ടൂണിനേക്കാള് ചെറുതാണെന്നു നാസ വ്യക്തമാക്കുന്നു. നാലെണ്ണം ഭൂമിയുടെ ഇരട്ടി വലിപ്പമുണ്ട്. വാസയോഗ്യമെന്ന ഗണത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിത ശീതോഷ്ണാവസ്ഥയിലുള്ള ഗ്രഹങ്ങളായതിനാലാണിത്.
സൗരയൂഥത്തിനു പുറത്ത് ഇത്തരം വാസയോഗ്യമെന്ന ഗണത്തില്‍പ്പെടുത്താവുന്ന മറ്റു ഗ്രങ്ങളുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. കെപ്ലര്‍ ടെലസ്കോപ്പിന്റെ രണ്ടു വര്‍ഷത്തെ പരീക്ഷമങ്ങള്ക്കൊടുവിലാണു ഫലം പുറത്തുവന്നത്. ഇനിയും രണ്ട് വര്‍ഷങ്ങള്‍ കൂടി കെപ്ലര്‍ ദൗത്യത്തില്‍ ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: