249. വിഷ്ണുഃ – ത്രിമൂര്‍ത്തികളില്‍ മുഖ്യനും സത്വഗുണപ്രധാനനും ജഗത്തിന്റെ രക്ഷകനുമായ ദേവനാഥന്. അര്ത്ഥചര്ച്ചയില് വിഷ്ണു എന്ന പദത്തെ വിശ്വശബ്ദത്തിന്റെ ധാതുവായ ‘വിശ്’ എന്നതില്‍നിന്ന് ചില ആചാര്യന്മാര് നിഷ്പാദിപ്പിക്കുന്നു. മറ്റുചിലര്‍ വ്യാപിപ്പിക്കുക എന്നര്‍ത്ഥമുള്ള ‘വിഷ്’ എന്ന ധാതുവില്‍ നിന്ന് നിഷ്പാദിപ്പിക്കുന്നു. എന്റെ അനന്തമായ വ്യാപ്തിയാല്‍ ഞാന്‍ വിഷ്ണു എന്ന് പറയപ്പെടുന്നു. എന്ന് മഹാഭാരതം ശാന്തി പര്‍വത്തില്‍ ഭഗവാന്റെ വാക്കായി ചേര്‍ത്തുകാണുന്നു. ”യദ് വിസിതോ ഭവതി തദ് വിഷ്ണുഃ” (എതൊന്നു ബന്ധവിമുക്തമാണോ അത് വിഷ്ണു) എന്ന് യാസ്കന്‍ വിഷ്ണുശബ്ദത്തെ നിര്‍വചിക്കുന്നു. ദേശകാലപരിധികളില്ലാതെ എല്ലാത്തിലും വ്യാപിച്ചിരിക്കെത്തന്നെ ഒന്നിലും ബന്ധിതമാകാതെ സ്വതന്ത്രമായി വ്യാപരിക്കുന്നതും ശ്രീ ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്ക്കും ബ്രഹ്മാണ്ഡകോടികള്ക്കും വ്യാപരിക്കുന്നതും ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്ക്കും ബ്രഹ്മാണ്ഡകോടികള്ക്കും ഉല്പ്പത്തിസ്ഥാനവും ആധാരവുമായ ബ്രഹ്മം തന്നെയാണ് വിഷ്ണു.
250. അധര്മ്മിഗണനാശകഃ – അധര്‍മ്മികളുടെ സമൂഹങ്ങളെ നശിപ്പിക്കുന്നവര്‍.
വ്യാപനശീലനായ വിഷ്ണു കൃഷ്ണനായി അതരിച്ചത് ധര്‍മ്മസംസ്ഥാപനത്തിനാണ്. പൂതനയില്‍ തുടങ്ങിയ അധര്മ്മിഗണനാശനം കുരുക്ഷേത്രയുദ്ധത്തിലും അവസാനിച്ചില്ല. യാദവവംശനാശം വരെ അതു തുടര്‍ന്നു. പരശുരാമനായും ശ്രീരാമനായും അവതരിച്ചപ്പോള്‍ നടത്തിയതിനേക്കാള്‍ എത്രയോ കൂടുതലായിരുന്നു കൃഷ്ണാവതാരത്തിലെ അധര്മിഗണസംഹാരം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: