ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു.
അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കില്‍ രാജിവയ്ക്കുമെന്ന ഭീഷണിയുമായി പിജെ.ജോസഫും പി.സി ജോര്‍ജ്ജും രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ കോണ്ഗ്രസിനള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആറു എം.എല്‍.എമാരും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ജയരാജ്, റോഷി അഗസ്റ്റിന്, പിജെ ജോസഫ്, മോന്‍സ്, കുരുവിള എന്നിവരാണ് പിന്തുണ പിന്‍വലിക്കാന്‍ നിലപാടെടുത്തത്. നാലുപേരും തല്ക്കാലം രാജിവയ്ക്കില്ല. റിപ്പോര്‍ട്ട് നടപ്പയാല് തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് എം.എല്‍.എമാരുടെ വാദം. ഈ രീതിയില്‍ നടപ്പാക്കിയാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: