തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ വിജ്ഞാപനം തെരഞ്ഞെടുപ്പിന് പിന്വലിക്കമമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം രംഗത്ത്.
ഇതിന് തയ്യാറായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് മലയോര മേഖലയുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു മുന്നറിയിപ്പ് നല്കി.
നവംബര്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു തന്നെ ദല്‍ഹിയില്‍ പോയി കേന്ദ്ര നേതാക്കളെ കാണണം.
റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നിലപാടിനോട് യോജിക്കുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മന്ത്രി, എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും ആന്റണി രാജു പറഞ്ഞു.
മലയോര മേഖലയ്ക്കൊപ്പം നില്ക്കുന്ന തീരുമാനത്തിന് മാത്രമേ കൂട്ടു നില്ക്കുകയുള്ളുവെന്നും അതിന് എതിരാണെങ്കില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനം കൈക്കൊളുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച ആവ്ശ്യം അവഗണിച്ചെന്നും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി നടത്തിയ പ്രസ്താവന നിരാശജനകമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: