ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പാര്‍ലമെന്റില്‍ ബീല്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഇതിനായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ശുപാര്‍ശ നല്‍കും. ഭരണപ്രതിസന്ധിയുണ്ടായ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ഇത് ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു. ആന്ധ്രയിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇതോടെ കേന്ദ്രസര്‍ക്കാരിന് നേരിട്ട് കഴിയും.
കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താല്പര്യമില്ലെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചിരുന്നു. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സീമാന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ പാര്‍ട്ടിയില്‍ ചേരുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: