ഫതുള്ള: ഏഷ്യാ കപ്പ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 260 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സ് നേടിയത്.
ഒമ്പതാമത്തെ ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 13 (28) റണ്‍സ് മാത്രമായിരുന്നു രോഹിത് ശര്‍മ്മക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. പിന്നീടെത്തിയ വിരാട് കോഹ്ലി ശിഖര്‍ ധവാനോടൊപ്പം ചേര്‍ന്ന് ടീമിന് 97 റണ്‍്സ് നല്കി. അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ കൊഹ്ലിയും സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ ശിഖര്‍ ധവാനും പുറത്തായതോടെ സ്കോര്‍ ബോര്‍ഡിന്റെ വേഗത കുറഞ്ഞ് തുടങ്ങിയിരുന്നു. പിന്നീടെത്തിയ അജിന്ഹ്യ രഹാനെ 22 (27), റായഡു 18 (23), കാര്‍ത്തിക് 4 (3), ബിന്നി 0 (4), ജഡേജ 19 (24), അശ്വിന് 18 (16), ഭുവനേശ്വര്‍ കുമാര്‍ 0(0) എന്നിവര്‍ക്കൊന്നും കാര്യമായി പിടിച്ചു നില്ക്കാന് സാധിച്ചില്ല.
ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇറങ്ങിയ ശിഖര്‍ ധവാന് മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ നിന്നും അര്‍ദ്ധ സെഞ്ച്വറി നേടിയത്. 114 പന്തില്‍ ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും പിന്‍ബലത്തിലായിരുന്നു ധവാന് 94 റണ്‍സ് നേടിയത്.ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഒരു മത്സരം നടക്കുന്നത്. ഏഷ്യാ കപ്പിലെ ഓരോ മത്സരവും നിര്‍ണായകമാണെന്നിരിക്കെ ആരാധകര്‍ ആകാംക്ഷയോടെയാണ് ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്.
പാകിസ്ഥാനെതിരെ ആദ്യ മത്സരം കൈപ്പിടിയിലൊതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനോടുള്ള മത്സരം തന്നെ വിജയിച്ചത് പാടുപെട്ടാണ്.ബംഗ്ലാദേശിലെ ധാക്കയിലെ ഫതുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പിലെ പ്രബല ടീമുകളായ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: