251. കാത്യായനീസഹജനീ – കാത്യായനീദേവിയുടെ ഉടപ്പിറന്നവന്.
ദേവകീഗര്‍ഭത്തില്‍നിന്ന് ഭഗവാന് ജനിച്ചത് വൈഷ്ണവമായ എല്ലാ വിഭൂതികളോടും കൂടിയാണ്. ഭഗവാന്റെ നെഞ്ചില്‍ മഹാലക്ഷ്മി ലീനയായിരുന്നുവെന്നും ഭഗവാന് ജനിച്ചപ്പോള്ഭഗവാന്റെ വക്ഷസ്സില്‍ നിലീനയായ ലക്ഷ്മീദേവിയുടെ കടക്കണ്‍നോട്ടം കൊണ്ട് കാരാഗ്രഹം ഐശ്വര്യപൂര്‍ണമായി എന്നും നാരായണീയം വര്‍ണിക്കുന്നു (നാരായണീയം 38-4). കാത്യായനീയായ പരാശക്തിയുടെ ഒരു രൂപമായ ലക്ഷ്മീ ദേവിയോടുകൂടി ജനിച്ചവന് എന്ന് ഒരു വ്യാഖ്യാനം.
ദേവകീപുത്രനായി ഭഗവാന് കംസന്റെ കാരാഗൃഹത്തില്‍ പിറന്ന സമയത്ത് യോഗമായ ആമ്പാടിയില്‍ യശോദയുടെ ഗര്‍ഭത്തില്‍ നിന്ന് പെണ്‍കുഞ്ഞിന്റെ രൂപത്തില്‍ ജനിച്ച ആ ശിശുവിനെ വസുദേവന് ദേവകിയുടെ കുഞ്ഞിന്റെ സ്ഥാനത്തുകൊണ്ടുകിടത്തി. ദേവകിയുടെ പുത്രനെ യശോദയുടെ അടുത്താക്കി. ദേവകിയുടെ അടുത്ത് കണ്ട പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച കംസന്റെ കൈയില്‍ നിന്ന് വഴുതി ആകാശത്തുയര്‍ന്ന ദേവീ കംസനെ താക്കീതുചെയ്തശേഷം അനേകം ക്ഷേത്രങ്ങളില്‍ പോകാനനുഗ്രഹത്തിനായി കുടികൊണ്ടു. ആ ദേവിയെ വാസുദേവന്റെ അനുജത്തിയായി കരുതുന്നു. ആ അര്‍ഥത്തിലും ഗുരുവായൂരപ്പന് കാര്‍ത്യായനീ സഹജനാണ്.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: