കൊച്ചി: ലോക്സഭയിലേക്കു മത്സരിക്കുന്ന സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാര്‍. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പട്ടികക്ക് അന്തിമ രൂപമായത്. സംസ്ഥാനത്തുനിന്നുള്ള ശുപാര്‍ശ പാര്‍ട്ടി ദേശീയ നേതൃത്വത്തിനു സമര്പ്പിച്ചതായിസംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. തിരുവനന്തപുരം, കാസര്‍കോട്്, എറണാകുളം സീറ്റുകളില്‍ ഒരു പേര് വീതം മാത്രമാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍, എറണാകുളത്ത് എ.എന്‍. രാധാകൃഷണന്, കാസര്‍കോട് കെ.സുരേന്ദ്രന് എന്നിവരുടെ പേരുകളാണ് ശുപാര്‍ശയിലുള്ളത്. മറ്റു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളേയും ദേശീയ തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ പ്രഖ്യാപിച്ചു. 54 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിലെ 17ഉം ഒറീസയിലെ ആറും മഹാരാഷ്ട്രയിലെ 17ഉം ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മൂന്നിടത്തേയും ജമ്മു കാശ്മീരിലെ അഞ്ചിടത്തേയും ലിസ്റ്റും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകരിച്ചു.
അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍,ഗോവ സംസ്ഥാനങ്ങളിലെ രണ്ടു വീതം സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: