കോഴിക്കോട്: ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഭയക്കുന്നത് മലയാളം പഠിച്ചാല്‍ സ്വന്തം കുട്ടികള്‍ അന്യം നിന്നുപോകുമെന്നാന്ന് മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു. ഭീമാ ബാലസാഹിത്യ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന ആവശ്യത്തിനും പുതിയ അറിവുകള്‍ ഭാഷയിലൂടെ വിഭാവനം ചെയ്യുമ്പോഴും വൈകാരികജീവിതത്തില്‍ ഭാഷ പ്രയോജപ്പെടുത്തുന്നതിലൂടെയുമാണ് ഭാഷ വളരുന്നത്. സാഹിത്യം തന്നെ അന്യമാകുന്ന അവസ്ഥയില്‍ ബാലസാഹിത്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രമകരമാണെന്നും കേരളത്തിലെ ബാലസാഹിത്യം ഇപ്പോഴും ശൈശവഘട്ടത്തില്‍ തന്നെയാണെന്നും കെ.ജയകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ബി.ഗിരിരാജന്‍ അധ്യക്ഷത വഹിച്ചു. ദേവദത്ത് ജി. പുറക്കാട് ഭീമാഭട്ടര്‍ അനുസ്മരണം നടത്തി. ഡോ.പി.കെ. ഭാഗ്യലക്ഷ്മി, എസ്. കൃഷ്ണകീര്‍ത്തന, കാര്‍ട്ടൂണിസ്റ്റ് ശിവന് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കാര്‍ട്ടൂണിസ്റ്റ് യുശുദാസന് ചടങ്ങില്‍ സംബന്ധിച്ചു. രവി പാലത്തുങ്കല്‍ സ്വാഗതവും എ.എന്‍.പുരം ശിവകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: