കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണ ജോലികള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു. ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മില്‍ നിലനില്‍ക്കുന്ന ശീത സമരം മെട്രോ നിര്‍മ്മാണത്തെ തകിടംമറിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഷെഡ്യൂള്‍ ചെയ്തതിലും 45 ദിവസം വൈകിയാണ് പെയിലിങ് ജോലികള്‍ ഇപ്പോള്‍ നടക്കുന്നത്. ഈ പെയിലിങ് പൂര്‍ത്തിയായാലും ഇനി ബാക്കി പണികള്‍ തുടങ്ങാനാകില്ല എന്നതാണ് അവസ്ഥ. റോളിങ് സ്റ്റോക്കുകള്‍ വാങ്ങുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണിത്. കെഎംആര്‍എല്ലിന്റെയും സര്‍ക്കാരിന്റേയും ഇടപെടലാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇനി തീരുമാനം ഉണ്ടായാലും ചുരുങ്ങിയത് നാലു മാസമെങ്കിലും ഇതിന്റെ പേരില്‍ നിര്‍മ്മാണ ജോലികള്‍ വൈകുമെന്ന് ഡിഎംആര്‍സി വക്താവ് പറഞ്ഞു.
പെയിലിങ്ങ് ജോലികള്‍ ആരംഭിക്കാത്ത ബ്ലോക്കുകളില്‍ പലയിടത്തും സ്ഥലമേറ്റെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണ് സ്ഥലമെടുപ്പ് വൈകാന്‍ കാരണം. ഇതിനിടയില്‍ തെരഞ്ഞടുപ്പ് വരുന്നതോടെ നടപടി ക്രമങ്ങള്‍ വീണ്ടും വൈകും. ഈ നിലയില്‍ മുന്നോട്ടു പോകാനാവില്ലെന്ന് ഇ. ശ്രീധരന് അറിയിച്ചതോടെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആശങ്ക പരന്നിട്ടുണ്ട്. ഇതെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇ.ശ്രീധരന്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോകാനാവില്ലെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്.
മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാനെടുത്ത തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിക്കാത്തതിലും ചര്‍ച്ച ചെയ്യാത്തതിലും ഡിഎംആര്‍സിക്ക് പ്രതിഷേധമുണ്ട്. തത്വത്തില്‍ തീരുമാനമായെങ്കിലും ഇതിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് തിരക്കിട്ട് നടത്തിയ പ്രഖ്യാപനം മാത്രമാണ് ഇതെന്നും ധനകാര്യ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അനുമതി ഇതിനാവശ്യമാണെന്നും ഡിഎംആര്‍സി അധികൃതര്‍ പറയുന്നു. അതേ സമയം ഡിഎംആര്സിയുടെത് സമ്മര്‍ദ്ദ തന്ത്രങ്ങളാണെന്നും അതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലുമാണ് കെഎംആര്‍എല്ലും സംസ്ഥാന സര്‍ക്കാരും. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാനാണ് ഡിഎംആര്‍സി സമ്മര്‍ദ്ദം ചെലുത്തുന്നത്. പൊതുമേഖലാ സംരംഭമായതിനാല്‍ ചട്ടപ്പടിയല്ലാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നത് എന്നാണ് കെഎംആര്‍എല്‍ നല്കുന്ന വിശദീകരണം.
തെരഞ്ഞടുപ്പ് കഴിയുന്നതു വരെയെങ്കിലും പരസ്യമായ പ്രതികരണത്തില്‍ നിന്നും രാജി ഉള്‍പ്പെടെയുള്ള കടുത്ത നടപടികളില്‍ നിന്നും ശ്രീധരനെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. അതേ സമയം മെട്രോ നിര്‍മ്മാണം ഇഴയുന്നുവെന്നും ഇ .ശ്രീധരന് അസംതൃപ്തനാണെന്നുമുള്ള വാര്‍ത്തയെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ശ്രീധരനെ ഒഴിവാക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് ഭൂരിഭാഗവും കരുതുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: