കണ്ണൂര്‍: സരിത എസ്. നായര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തന്റെ ഉറക്കം കെടുത്തില്ലെന്ന് അബ്ദുള്ളക്കുട്ടി എംഎല്‍എ.
സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ രാഷ്ട്രീയമായി തകര്‍ക്കാനുളള ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സരിതയുടെ ആരോപണങ്ങളില്‍ ഏതന്വേഷണം നേരിടാനും തയ്യാറാണ്. സരിത വില പേശുന്നത് എന്തിനാണെന്നറിയില്ല. മാധ്യമങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ശിക്ഷിക്കാം. സരിത തന്റെ രാഷ്ട്രീയ ശത്രുക്കളുടെ കൈയ്യിലെ കളിപ്പാവയാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത ഇന്ന് വെളിപ്പെടുത്തിയിരുന്നു.
പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അബ്ദുള്ളക്കുട്ടി വിളിച്ചുവെന്നും സരിത ആരോപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: