മുസാഫര്‍പൂര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ ഭാവിയില്‍ പ്രാധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്.
ലോക് ജനശക്തി പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാസ്വാന്റെ ഈ പ്രസ്താവന.
കഴിഞ്ഞ തവണ പാട്നയില്‍ മോദി റാലിയില്‍ പങ്കെടുക്കവെ സ്ഫോടനം നടന്നിരുന്നു. ഈ സംഭവത്തിന് ശേഷവും ബീഹാറിലെത്തിയ മേദിയെ താന്‍ അഭിനന്ദിക്കുന്നെന്നും പാസ്വാന് പറഞ്ഞു.
ഇവിടെ കൂടിയിരിക്കുന്ന ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോദിയെ സ്വീകരിക്കാന്‍ മാത്രം വന്നവരല്ല മറിച്ച് എന്‍ഡിഎയെ
ശക്തിപ്പെടുത്താന്‍ കൂടിയാണ് കൂടിയിരിക്കുന്നതെന്ന് ജനങ്ങളോടായി പാസ്വാന് പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുള്‍പ്പടെയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ സന്നിഹിതരായിരുന്ന ഹുങ്കാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാസ്വാന്.
ബീഹാറിനെയും ഗുജറാത്തിനേയും താരതമ്യം ചെയ്ത എല്‍ജെപി അധ്യക്ഷന്‍ മോദി മോഡല്‍ സര്‍ക്കാരിനെ പ്രശംസിക്കാനും മറന്നില്ല.
മോദി അധികാരത്തിലെത്തുന്നതോടെ ഇന്ത്യയിലുടനീളം മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: