കൊച്ചി: യുപിഎ ഭരണത്തിന് കീഴില്‍ രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ബിജെപി മാത്രമാണ് ബദലെന്ന്് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അന്‍സാരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷതന്നെ അപകടത്തിലാണ്. രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമല്ല. അന്‍സാരി പറഞ്ഞു.
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കുന്നില്ല. വിലക്കയറ്റം, വ്യാവസായിക ഉത്പാദനത്തിലെ ഇടിവ്, കയറ്റുമതിയിലുള്ള കുറവ്, തൊഴിലില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുപിഎ ഭരണകൂടത്തിന് സാധിക്കുന്നില്ല.
സദ്ഭരണം നടത്താന്‍ ബിജെപിയ്ക്ക് മാത്രമേ സാധിക്കൂ.ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികോത്പന്നങ്ങള്‍, വ്യാവസായിക വളര്‍ച്ച, തൊഴില്‍-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതി എന്നിവയെല്ലാം ഈ സംസ്ഥാനങ്ങളില്‍ പ്രകടമാണ്.
ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമായി ജനങ്ങള്‍ ഓര്‍മിക്കുന്നത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ ഭരണകാലമാണെന്നും അന്‍സാരി അഭിപ്രായപ്പെട്ടു. അന്നാണ് ന്യൂനപക്ഷം ഏറ്റവും കൂടുതല്‍ സമാധാനവും ഐക്യവും അനുഭവിച്ചിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷം സമാധാനത്തോടെയാണ്കഴിയുന്നത്.
ആറ് ദശാബ്ദമായി കേരളം മാറി മാറി ഭരിക്കുന്ന യുഡിഎഫിനും എല്‍ ഡി എഫിനും സംസ്ഥാനത്ത് സമഗ്ര വികസനം കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും അന്‍സാരി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേരള ജനത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ ഇര്ഫാന് മുഹമ്മദ്, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.സാബു, ജനറല്‍ സെക്രട്ടറി വിജി ജോസ്, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.എ.കെ.നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: