തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോ ളാര് തട്ടിപ്പ് കേസിലെ പ്രതി സരിതാനായര്‍ താനുമായി പങ്കുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകളും ബന്ധവും പുറത്തു പറഞ്ഞു തുടങ്ങിയത് കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിനു തിരികൊളുത്തും. തെരഞ്ഞെടുപ്പ് അടുത്തതോടെ വിലപേശലിനു കളമൊരുക്കുകയാണ് അവര്‍.
കണ്ണൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമടക്കമുള്ളവര്ക്ക് താനുമായി പലതരത്തിലുള്ള ബന്ധമുണ്ടെന്ന സൂചനകളാണ് സരിത ഇ ന്നലെ നല്‍കിയത്. ഇപ്പോള്‍ സരിത ആരംഭിച്ചിരിക്കുന്നത് കണ്ണൂരു നിന്നാണ്. കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്ക് താനുമായി ബന്ധമുണ്ടായിരുന്നെന്നും അബ്ദുള്ളക്കുട്ടി ദുരുദ്ദേശ്യത്തോടെ തന്നെ സമീപിച്ചെന്നും വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന മുന്നറിയിപ്പും സരിത നല്‍കുന്നുണ്ട്. കണ്ണൂരുമുതല്‍ തിരുവനന്തപുരം വരെ താനുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കി ഇറങ്ങിയിരിക്കുന്നു.
പലരില്‍ നിന്നായി കോടികള്‍ തട്ടിച്ച പ്രതിയെന്ന നിലയിലല്ല സരിത ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയാകുന്നത്. ഉന്നതരുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ കലവറയാണെന്ന നിലയിലാണ് മാധ്യമങ്ങള്‍ സരിതയെ സമീപിക്കുന്നത്. അവരില്‍ നിന്നെന്തെങ്കിലും വീണുകിട്ടാനും അത് വലിയ വാര്ത്തയാക്കാനുമാണ് മത്സരം. ജയിലില്‍ നിന്നിറങ്ങിയതുമുതല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സരിത ഭീഷണി മുഴക്കുന്നുണ്ട്. അത് സരിതയുടെ വിലപേശലാണെന്ന് ആര് ക്കും മനസ്സിലാകും. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടത് ‘ടെസ്റ്റ് ഡോസാ’ണ്.
അബ്ദുള്ളക്കുട്ടിയടക്കം നിരവധി രാഷ്ട്രീയക്കാരും മന്ത്രിമാരും സരിതയെ ഫോണില്‍ വിളിച്ചതും സരിതയുമായി വിമാനയാത്ര നടത്തിയതും റിസോര്‍ട്ടുകളില്‍ പോയതുമെല്ലാം നേരത്തെ തന്നെ പുറത്തു വന്നതാണ്. സരിതയുടെ ഫോണ്‍ ലിസ്റ്റില്‍ മന്ത്രിമാരടക്കമുള്ളവരുടെ വിളികളുടെ തെളിവുമുണ്ടായിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിട്ടത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ്. തന്നെ ദ്രോഹിച്ചവരുടെ ഉറക്കം കെടുത്തുമെന്നാണ് സരിത പറഞ്ഞത്. ഉറക്കം പോകുന്നവരുടെ കൂട്ടത്തില്‍ രണ്ട് കേന്ദ്രമന്ത്രിമാരുമുണ്ട്. പട്ടികയിലുള്ളവര്‍ക്ക് തീരുമാനത്തിലെത്താനാണ് രണ്ടു ദിവസത്തെ സമയം നല്‍കിയിരിക്കുന്നത്.
വീണ്ടും കച്ചവടത്തില്‍ സജീവമാകാനാണ് സരിതയുടെ നീക്കം. കേസു നടത്തിപ്പിനും കച്ചവടത്തിനുമായി കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ സഹായിച്ചവര്‍ സരിതയുടെ ബന്ധുക്കള്‍ മാത്രമല്ലെന്നത് വ്യക്തമാണ്. ഉന്നത ബന്ധങ്ങള്‍ ഇപ്പോഴും സരിതയ്ക്കുണ്ടെന്നതിന് തെളിവാണ് ജാമ്യം ലഭിച്ചത്. പണം മടക്കിക്കൊടുത്താല്‍ അവസാനിക്കുന്ന കേസുകളാണ് സരിതയുടെ പേരിലുള്ളത്. അതിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമാണ് സരിത മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തിക്കൊണ്ടിരിക്കുന്നത്.
സരിത തട്ടിപ്പിലൂടെ നേടിയെടുത്ത പണം എവിടെയാണെന്ന് കണ്ടെത്താന്‍ ഇനിയും പോലീസിനായിട്ടില്ല. ജയിലില്‍ കിടന്ന സരിതയ്ക്ക് കോടതിയില്‍ കെട്ടിവയ്ക്കാന്‍ 15 ലക്ഷത്തോളം രൂപ ആരുനല്കിയെ ന്നും അന്വേഷണം ഉണ്ടാ യിട്ടില്ല. വരും ദിവസങ്ങള്‍ സരിത കൂടുതല്‍ സജീവമാകാനാണ് സാധ്യത. ഓരോ ദിവസവും ഓരോരുത്തരുടെ പേര് പറയുകയും തന്നെ കാര്യമായി കാ ണുന്നവരുടെ പേരുകള്‍ വിഴുങ്ങുകയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് സരിതാനായര്‍.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: