കണ്ണൂര്‍: സരിതാ നായരുടെ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്ന് എ.പി.എബ്ദുള്ളക്കുട്ടി എംഎല്‍എ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഒരു ജനപ്രതിനിധിയാണ്. പലരും തന്നെ വിളിക്കാറുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. സരിതയുടെ വെളിപ്പെടുത്തല്‍ തന്റെ ഉറക്കം കെടുത്തില്ലെന്നും സരിത കുറെക്കാലമായി പറയാന്‍ തുടങ്ങിയ കാര്യങ്ങളാണ് ഇവയെന്നും അവര്‍ വിലപേശല്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണമായോ സരിത എന്ന് സംശയമുണ്ട്. നേരത്തെ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചപ്പോഴൊന്നും തന്റെ പേര് ആരും പറഞ്ഞില്ല. സരിതയെ താങ്കള്‍ വിളിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എംഎല്‍എമാരെ പലരും വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പറയാനില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
എന്നാല്‍ സരിതാ നായരുടെ ആരോപണങ്ങള്‍ അബ്ദുള്ളക്കുട്ടി നിഷേധിച്ചില്ല. മാധ്യമങ്ങള്‍ക്ക് അന്വേഷിച്ച് ശിക്ഷിക്കാമെന്ന് പറഞ്ഞ് അദ്ദേഹം തടിയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: