കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ മറ്റുപല രാഷ്ട്രീയക്കാരെ കുറിച്ചും പലസത്യങ്ങളും വെളിപ്പെടുത്തുമെന്നും അതുമൂലം പലര്‍ക്കും ഉറക്കം നഷ്ടപ്പെടാമെന്നും സരിത പറഞ്ഞു.
സോളാര്‍ പ്രൊജക്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ കണ്ണൂരില്‍ പോയിരുന്നു. പിന്നീട് തന്റെ നമ്പരിലേക്ക് നിരന്തരം അബ്ദുള്ളക്കുട്ടി വിളിച്ചത്. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. അറസ്റ്റിലായശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹംതനിക്ക് എസ് എം എസ് അയച്ചുവെന്നും സരിത പറഞ്ഞു.സഭ്യമല്ലാത്ത രീതിയിലായിരുന്നു പലപ്പോഴും സംഭാഷണമെന്നും സരിത പറയുന്നു. രണ്ട് മാസത്തോളം തുടര്‍ച്ചയായി അബ്ദുള്ളക്കുട്ടി വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സരിത പറഞ്ഞു.
ക്ലിഫ് ഹൗസിനെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ തനിക്ക് അറിയാം.എന്നാല്‍ തന്നെ അദ്ദേഹത്തിന് അറിയുമോ എന്നറിയില്ല. മുഖ്യമന്ത്രിക്ക് എല്ലാവരേയും അറിയണമെന്നുമില്ല. തന്നെ പല പാര്‍ട്ടികളും സഹായിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ആരില്‍നിന്നും സഹായം ലഭിച്ചില്ല. പല വാഗ്ദാനങ്ങളും വിശ്വസിച്ചാണ് സോളാര്‍ ഇടപാടുകള്‍ നടത്തിയത്. ഒരു ജീവനക്കാരി മാത്രമായിരുന്നു താന്‍ . വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് വിലപേശാന്‍ താന്‍ പോയിട്ടില്ല. ആരെയും കണ്ടിട്ടില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ ആരൊക്കെ നിഷേധിച്ചാലും പ്രശ്നമില്ല. സലിം രാജിനെ കുറിച്ചുള്ള ചോദ്യത്തിന് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: