പറവൂര്‍: കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭൂമി ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡും ടൂറിസം വകുപ്പും സ്ഥലം എംഎല്‍എയും കൂടി നടത്തുന്ന രഹസ്യനീക്കങ്ങള്‍ ക്ഷേത്രത്തിന്റെ പവിത്രതയെ തന്നെ ഇല്ലാതാക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രഭൂമി ടൂറിസം വകുപ്പിന് കൈമാറുന്നതിനെതിരെ ക്ഷേത്രസംരക്ഷണ സമിതി പറവൂര്‍ പിവിഎസ് ഹാളില്‍ സംഘടിപ്പിച്ച ഹൈന്ദവ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില സംഘടിത മതവിഭാഗങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ് മുസരിസ് പൈതൃക പദ്ധതി എന്ന പേരില്‍ വിവാദമായിക്കൊണ്ടരിക്കുന്ന അഴിമതി മാമാങ്കം. മുസ്സരിസ് പൈതൃക പദ്ധതിയുടെ പേരില്‍ നടപ്പാക്കിയിട്ടുള്ള മുഴുവന്‍ ധനവിനിയോഗവും ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടംതട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും മാര്‍ച്ച് ആറാം തീയതി രാവിലെ കണ്ണന്‍കുളങ്ങര ക്ഷേത്രനടയില്‍ വച്ച് ഭക്തജനങ്ങളില്‍നിന്നും ഒപ്പ് ശേഖരിച്ചു കൊണ്ട് സമരത്തിന് തുടക്കം കുറിക്കുമെന്ന് ഹൈന്ദവ സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഹൈന്ദവ സംഘടന നേതൃയോഗത്തില്‍ കെപിഎംഎസ് പ്രസിഡന്റ് സി.എം.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഏകോപനസമിതി സംസ്ഥാന കണ്‍വീനര്‍ എം.പി.അപ്പു, കെ.ജി.സജീവ്, കെ.ബി.രമേഷ്, തമ്പി കല്ലുപുറം, കെ.ജി.മധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: