ന്യൂദല്‍ഹി: മാനഭംഗക്കേസുകളില്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചുള്ള പരിശോധന കാലഹരണപ്പെട്ടതാണെന്നും അശാസ്ത്രീയമാണെന്നും അത് ഉപേക്ഷിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കാലങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാക്കിയത്.
ബലാല്സംഗത്തിന്ഇരയായവരെ ഫോറന്‍സിക്,മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മുറികളൊരുക്കാനും മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പീഡനം പോലെ ഭീകരമായിരുന്നു പരിശോധനകളും..പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ ഈ അവസ്ഥ മാറും. ഇരകള്‍ നേരിടുന്ന സാമൂഹ്യ, മാനസിക പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. പ്രത്യേക മുറികളില്പരിശോധനാ ഉപകരണങ്ങള്‍ വേണം. പരിശോധന തികച്ചും രഹസ്യമായിരിക്കണം. അവര്ക്ക്മാറാന്വസ്ത്രങ്ങള് നല്‍കണം. തെളിവു ശേഖരണം വളരെ മൃദുലവും ശാന്തവുമായിരിക്കണം. ഡോക്ടറും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ആവശ്യമെങ്കില്‍ അവര്‍ക്ക് ഒരു സഹായിയും മാത്രമേ മുറിയിലുണ്ടാകാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: