ബ്രസീലിയന്‍ വംശജനായ സൂപ്പര്‍ സ്ട്രൈക്കര്‍ കരിയറില്‍ ആദ്യമായി സ്പാനിഷ് ഫുട്ബോള്‍ ടീമിനൊപ്പം പരിശീലനം നടത്തി. ദേശീയ ടീമിന്റെ ആസ്ഥാനമായ ലാസ് റോസാസിലെ മൈതാനിയില്‍ പന്തുതട്ടാന്‍ ഇറങ്ങിയ കോസ്റ്റയെ ആരാധകര്‍ കരഘോഷത്തോടെ സ്വീകരിച്ചു. ഇന്നു നടക്കുന്ന ഇറ്റലി- സ്പെയിന് സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് കോസ്റ്റ കളി രാകിമിനുക്കിയത്. ലാ ലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനുവേണ്ടി ഗോളടിച്ചു മുന്നേറുന്ന കോസ്റ്റ ഫെര്‍ണാണ്ടോ ടോറസിനെയും ഡേവിഡ് വിയയെയും പിന്തള്ളി ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതകളേറെയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
കോസ്റ്റയെ ടീമിലേക്ക് വിളിച്ചത് മഹത്തായ കാര്യമാണ്. ടീമിന് ഒരുപാട് സംഭാവനകള്‍ നല്കാന് അദ്ദേഹത്തിന് കഴിയും, സഹതാരം സെര്‍ജിയോ റാമോസ് പറഞ്ഞു. താനും കോസ്റ്റയും അത്ര രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളെയും റാമോസ് തള്ളി. ഒരു പ്രശ്നവുമില്ല. എല്ലാം കളിയുടെ ഭാഗം. ഫുട്ബോള്‍ സ്മാര്ട്ടായവര്ക്കുള്ള ഗെയിമാണ്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ വ്യത്യസ്തമായ പെരുമാറ്റം വേണ്ടിവരും, റാമോസ് വ്യക്തമാക്കി.
ബ്രസീലില്‍ ജനിച്ച ഡീഗോ കോസ്റ്റ ഏത് ടീമിനുവേണ്ടി ബൂട്ടുകെട്ടുമെന്നത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മഞ്ഞക്കിളികളുടെ കുപ്പായം അണിയാനുള്ള കോച്ച് ലൂയിസ് സ്കൊളാരിയുടെ ക്ഷണം നിരസിച്ച കോസ്റ്റ സ്പെയിനിനെ സ്വീകരിച്ചപ്പോള്‍ അതിനുത്തരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: