തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിഷയത്തില്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ തര്‍ക്കം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, വൈസ് പ്രസിഡന്റ് വി.ഡി.സതീശന്, കെ. മുരളീധരന് എന്നിവര്‍ പദ്ധതിയെ എതിര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമാനത്താവളം വേണമെന്ന പഴയ നിലപാട് ആവര്‍ത്തിച്ചു. ജനങ്ങള്‍ എതിര് ക്കുന്ന ഒരു പദ്ധതിക്ക് സര്‍ക്കാര്‍ അമിത താല്പര്യം കാണിക്കുന്നത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് സുധീരനും വി.ഡി. സതീശനും കുറ്റപ്പെടുത്തി. എന്നാല്‍ ആറന്മുള വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ ചെന്നിത്തല പിന്താങ്ങി. നേരത്തെ കെപിസിസി ഇതിന് അംഗീകാരം നല്കിയതാണെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ കെപിസിസി ആറന്മുള വിമാനതതാവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും കെപിസിസി എക്സിക്യൂട്ടിവ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും യോഗത്തിന് ശേഷം വി.എം. സുധീരന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആറന്മുള വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സതീശനും പിന്തുണയുമായി മുരളീധരനും എത്തിയതോടെ യോഗത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായി. തുടര്‍ന്ന് തെന്നല ബാലകൃഷ്ണപിള്ള അനുനയശ്രമവുമായി രംഗത്തെത്തി. വിമാനത്താവളത്തിന് അനുകൂലമായി കെപിസിസി തീരുമാനം എടുത്തിരുന്നില്ലെന്നു സതീശന് ചൂണ്ടിക്കാട്ടി. സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നു സുധീരനും ആവശ്യപ്പെട്ടു. തര്‍ക്കം മുറുകിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വിഷയം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് പറഞ്ഞു തെന്നല ബാലകൃഷ്ണപിള്ള ഇടപെട്ടു. ആറന്മുളയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യാത്യാസമുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വി.എം. സുധീരന് വ്യക്തമാക്കി. ഈ വിഷയത്തില്‍ കെപിസിസി നിര്‍വാഹകസമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള സമരസമിതിയുമായി ചര്‍ച്ചക്കു തയാറാണെന്ന് സര്‍ക്കാര്‍ യോഗത്തെ അറിയിച്ചതായും സുധീരന് ചൂണ്ടിക്കാട്ടി. എന്നാല്‍, ചര്‍ച്ച എങ്ങനെ വേണമെന്നതിനെക്കുറിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ചര്‍ച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
ഇഎഫ്എല്‍ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതി പരിശോധിക്കാന്‍ കെപിസിസി ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിസിസി വൈസ്പ്രസിഡന്റുമാരായ എം.എം. ഹസന്, വി.ഡി. സതീശന് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. നിയമഭേദഗതി കുറ്റമറ്റ രീതിയില്‍ വേണമെന്നതിനാലാണ് സമിതിയെ നിയോഗിച്ചത്. ആലപ്പുഴ-കലവൂരില്‍ കായല്‍ തീരം കൈമാറാനുള്ള മന്ത്രിസഭാതീരുമാനം കുറേകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശിന്റെ സാന്നിധ്യത്തില്‍ വിഷയം വീണ്ടും പരിഗണിക്കും.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ചര്‍ച്ചയില്‍ പരിഗണിക്കും. പുതിയ പാറമടകള്‍ക്ക് അനുമതി നല്കിയ സംഭവത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനി ആരെങ്കിലും പരാതി നല്കുകയാണെങ്കില് അക്കാര്യം പരിശോധിക്കും. സേവനാവകാശ നിയമം പ്രാബല്ല്യത്തില്‍ വന്നെങ്കിലും സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് സര്‍ക്കാറിന് നിര്‍ദേശം നല്കി. വിഷു, ഈസ്റ്റര്‍ ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുന്നതിന് കണ്‍സ്യൂമര്‍ഫെഡിനും സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും ഹോര്‍ട്ടികോര്‍പ്പിനും മതിയായ പണം അനുവദിക്കണം.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുകയാണ്. തീരുമാനം വൈകരുതെന്ന് മൊയ്ലിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സുധീരന് പ റഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: