ബംഗളൂരു: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭക്ക് ഉദ്യാനനഗരമൊരുങ്ങി. ബംഗളൂരുവിനടുത്തെ താനിസാന്ദ്രയിലുള്ള രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ മാര്‍ച്ച് 7, 8, 9 തീയതികളിലായാണ് ആര്‍എസ്എസിന്റെ ഉന്നത നയരൂപീകരണസമിതി ചേരുക. രാജ്യമെമ്പാടുമുള്ള ആര്‍എസ്എസ് ശാഖാ പ്രതിനിധികള്‍, സംഘടനയുടെ സംസ്ഥാന-ദേശീയ ഭാരവാഹികള്‍, വിവിധ ക്ഷേത്ര പ്രതിനിധികള്‍ എന്നിവരടക്കം 1400 പേര് യോഗത്തില്‍ പങ്കെടുക്കും.
മാര്‍ച്ച് ഏഴിന് രാവിലെ 8.30 ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഖിലഭാരതീയ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. സര്സംഘചാലകിനു പുറമെ സര്‍ക്കാര്യവാഹ് സുരേഷ് ജോഷിയും വിവിധ സഭകളില്‍ അധ്യക്ഷത വഹിക്കും. ഭാരതീയ കിസാന്‍ സംഘ്, വനവാസി കല്യാണ്‍ ആശ്രമം, രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി, ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്, വിശ്വഹിന്ദുപരിഷത്ത്, ബിജെപി എന്നിവയുടെ നേതാക്കള്‍ പങ്കെടുക്കും.
വിജ്ഞാന്‍ഭാരതി, വിദ്യാഭാരതി, ക്രീഡാഭാരതി, സേവാഭാരതി, സംസ്കൃതഭാരതി, സംസ്ക്കാരഭാരതി, ലഘു ഉദ്യോഗഭാരതി, സ്വദേശി ജാഗരണ്‍ മഞ്ച്, രാഷ്ട്രസേവികാ സമിതി, ഭാരത വികാസ് പരിഷത്ത്, ശൈക്ഷിക് മഹാസംഘ് തുടങ്ങിയവയുടെ ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും. അന്ധര്‍ക്കുവേണ്ടി പ്രവര്‍ത്തന സക്ഷമ, സീമാസുരക്ഷാ പരിഷത്ത്, പൂര്‍വസൈനിക സേവാ പരിഷത്ത് എന്നിവയുടെ പ്രതിനിധികളുമുണ്ടാവും.
ഈ സംഘടനകളുടെയെല്ലാം പ്രവര്‍ത്തന റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും. ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സംസ്ഥാനാടിസ്ഥാനത്തില്‍ അവലോകനം ചെയ്യും. പ്രധാനപ്പെട്ട ദേശീയ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: