ന്യൂദല്‍ഹി: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴു മുതല്‍ മെയ് 12 വരെ ഒന്‍പതു ഘട്ടങ്ങളിലായി നടക്കും. മെയ് 16ന് ഫലപ്രഖ്യാപനം. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ 10-നാണ്. നിര്‍ണ്ണായക വിധിയെഴുത്താകുന്ന യുപിയിലും ബിഹാറിലും ആറു ഘട്ടങ്ങളുണ്ട്. ഒറീസ, ആന്ധ്രാ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്തും. ഇന്നലെ മുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഔദ്യോഗികമായി നിലവില്‍ വന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. പരീക്ഷ, ഉത്സവങ്ങള്‍, വേനല്‍ക്കാലം എന്നിവ കണക്കിലെടുത്തും സുരക്ഷാ സൈനികരുടെ വിനിയോഗം ക്രമീകരിച്ചുമാണ് വോട്ടെടുപ്പ് ഒന്‍പത് ഘട്ടങ്ങളില്‍ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് വിജ്ഞാന് ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെയ് 28നകം പുതിയ ലോക്സഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്ര ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രകൃയയക്ക് കമ്മീഷന് തയ്യാറെടുക്കുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവാണ് തെരഞ്ഞെടുപ്പിന്റെ സമയദൈര്‍ഘ്യം നീട്ടാന്‍ കാരണം. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്നും വോട്ടര്‍മാരുടെ എണ്ണം പത്തു കോടി വര്‍ധിച്ച് 81.4 കോടിയിലെത്തിക്കഴിഞ്ഞു.
അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആറു ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ ഒമ്പതിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളിലെ എഴു ലോക്സഭാ സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ഏപ്രില്‍ 10ന് ഹരിയാന, കേരളം, ദല്‍ഹി, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവന്‍ സീറ്റുകളിലും ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 23 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 92 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 12ന് നടക്കുന്ന നാലാംഘട്ടത്തില്‍ അസം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ജനവിധിയെഴുതപ്പെടും. ഏപ്രില്‍ 17ന് 122 സീറ്റുകളിലും ഏപ്രില്‍ 24ന് 117 മണ്ഡലങ്ങളിലും ഏപ്രില്‍ 30ന് 89 മണ്ഡലങ്ങളിലും മെയ് ഏഴിന് 64 മണ്ഡലങ്ങളിലും ഒന്‍പതാമത് ഘട്ടമായ മെയ് 12ന് 41 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 30ന് തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലും 117 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മെയ് 7നാണ് സീമാന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്.
പ്രശ്നബാധിത സംസ്ഥാനങ്ങളായ ജമ്മു കാശ്മീരിലും പശ്ചിമ ബംഗാളിലും അഞ്ചുഘട്ടങ്ങളിലായും മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസാം എന്നിവിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായും മണിപ്പൂര്‍, ഒറീസ, ആന്ധ്രാപ്രദേശ്, ത്രിപുര, രാജസ്ഥാന് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടങ്ങളിലുമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
സ്വന്തം ലേഖകന്‍
തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ തിരിച്ച്
ആദ്യഘട്ടം: ഏപ്രില്‍ ഏഴിന് രണ്ട് സംസ്ഥാനങ്ങളില്‍,
രണ്ടാം ഘട്ടം: ഏപ്രില്‍ 9ന് അഞ്ച് സംസ്നങ്ങളില്,
മൂന്നാം ഘട്ടം: ഏപ്രില്‍ 10ന് 14 സംസ്ഥാനങ്ങളില്‍,
നാലാം ഘട്ടം: ഏപ്രില്‍ 12ന് മൂന്ന് സംസ്ഥാനങ്ങളില്‍,
അഞ്ചാം ഘട്ടം: ഏപ്രില്‍ 17ന് 13 സംസ്ഥാനങ്ങളില്‍
ആറാം ഘട്ടം: ഏപ്രില്‍ 24ന് 12 സംസ്ഥാനങ്ങളിലായി
ഏഴാം ഘട്ടം: ഏപ്രില്‍ 30ന് ഒമ്പത് സംസ്ഥാനങ്ങളിലായി
എട്ടാം ഘട്ടം: മെയ് ഏഴിന് ഏഴ് സംസ്ഥാനങ്ങളിലായി
ഒമ്പതാം ഘട്ടം: മെയ് 12ന് മൂന്ന് സംസ്ഥാനങ്ങളിലായി
സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതി
അരുണാ ചല്പ്രദേശ് –ഏപ്രില്‍ 9
അസം – ഏപ്രില്‍ 7,12,24
ബീഹാര്‍ -ഏപ്രില്‍ -10,17,24,20, മെയ് 7,12
ഛത്തീസ്ഗഡ് -ഏപ്രില്‍ 20,7
ഗോവ -ഏപ്രില്‍ 17
ഹരിയാന- ഏപ്രില്‍ 10
ജമ്മു കശ്മീര്‍- ഏപ്രില്‍ 10,17,24,30, മെയ് 7
ഝാര്‍ഖണ്ഡ്- ഏപ്രില്‍ 7,1,24
കര്‍ണാടക- ഏപ്രില്‍ 17
കേരള – ഏപ്രില്‍ 10
മധ്യപ്രദേശ് – ഏപ്രില്‍ 10,17,24
മഹാരാഷ്ട്ര – ഏപ്രില്‍ 10,17,24
മണിപ്പൂര്‍ – ഏപ്രില്‍ 9,17
മേഘാലയ – ഏപ്രില്‍ 9
മിസോറം – ഏപ്രില്‍ 9
നാഗാലാന്‍ഡ് – ഏപ്രില്‍ 9
ഒഡീഷ – ഏപ്രില്‍ 10,17
പഞ്ചാബ് – ഏപ്രില്‍ 30
സിക്കിം – ഏപ്രില്‍ 12
തമിഴ്നാട് – ഏപ്രില്‍ 24
ഉത്തര്‍പ്രദേശ് – ഏപ്രില്‍ 10,17,24,30, മെയ് 7,10
ഉത്തരാഖണ്ഡ് – മെയ് 7
പശ്ചിമ ബംഗാള്‍ – ഏപ്രില്‍ 17,24,30, മെയ് 7,10
ഛത്തീസ്ഗഡ്- ഏപ്രില്‍ 10
ലക്ഷദ്വീപ് – ഏപ്രില്‍ 10
ദല്‍ഹി – ഏപ്രില്‍ 10
കേരളം
*കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം
*കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 10ന്
*കേരളത്തില്‍ തെരഞ്ഞെടുപ്പ്
വിജ്ഞാപനം മാര്‍ച്ച് 15ന്
*കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള
അവസാന തീയതി മാര്‍ച്ച് 22
പ്രതികരിക്കാൻ ഇവിടെ എഴുതുക: