ന്യൂദല്‍ഹി: ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന കേരളാ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ശരിവച്ചു. ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.
ഗുണനിലവാരമില്ലാത്ത 418 ബാറുകളുടെ കാര്യത്തില്‍ ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി.
പഞ്ചായത്ത് പരിധികളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളലും നഗരപരിധിയില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും പുതിയ ബാറുകള്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ രണ്ട് മാനദണ്ഡങ്ങളും ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: