ന്യൂദല്‍ഹി: 1997ലെ ഉപഹാര്‍ തീപിടുത്ത കേസില്‍ കുറ്റക്കാരായ തീയേറ്റര്‍ ഉടമകളായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവരുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു.
എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതില്‍ രണ്ടംഗ ബെഞ്ചില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കേസ് മൂന്നംഗങ്ങളുടെ മറ്റൊരു ബെഞ്ചിന് കൈമാറി.
സിനിമ കാണാനെത്തിയവരുടെ സുരക്ഷയെക്കാള്‍ പണത്തിനാണ് അന്‍സല്‍ സഹോദരന്മാര് പ്രാധാന്യം നല്‍കിയതെന്ന് ശിക്ഷ ശരിവച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. 1997ല്‍ തെക്കന്‍ ദല്‍ഹിയിലെ ഉപഹാര്‍ തീയേറ്ററില്‍ നടന്ന തീപിടുത്തത്തില്‍ 59 പേരാണ് മരിച്ചത്.
പ്രതികളുടെ ശിക്ഷ പിന്നീട് ഹൈക്കോടതി രണ്ടു വര്‍ഷമായി കുറച്ചിരുന്നു. പ്രതികള്‍ക്ക് കൊലക്കുറ്റത്തിനുള്ള ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: