മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വിജയം. അവസാന മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെയാണ് ബോണസ് പോയിന്റോടെ ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 45.2 ഓവറില്‍ 159 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 106 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ശ്രീലങ്കക്കെതിരെയും പാക്കിസ്ഥാനെതിരെയും പരാജയപ്പെട്ടതിനാല്‍ ഇന്ത്യ നേരത്തെ തന്നെ ഫൈനലില്‍ കടക്കാതെ പുറത്തായിരുന്നു. അഫ്ഗാന് നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 50 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ നൂര്‍ അലി 31 ഉം മുഹമ്മദ് ഷഹ്സാദ് 22 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രഹാനെയും (56) ധവാനും (60) മികച്ച പ്രകടനം നടത്തി. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്രജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ നൂര്‍ അലി സദ്റാനും നവ്റോസ് മംഗളും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് റണ്‍സെടുത്ത നവ്റോസിനെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കിയതോടെ അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ നൂര്‍ അലിയും റഹ്മത്ത് ഷായും ചേര്‍ന്ന് സ്കോര്‍ 54-ല്‍ എത്തിച്ചു. 9 റണ്‍സെടുത്ത റഹ്മത്ത് ഷായെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ രണ്ടാം വിക്കറ്റും അഫ്ഗാന് നഷ്ടമായി. ഇതോടെ അഫ്ഗാന്റെ തകര്‍ച്ചയും തുടങ്ങി. രണ്ടിന് 54 എന്ന നിലയില്‍ നിന്ന് അഞ്ചിന് 64 എന്ന നിലയിലേക്ക് അഫ്ഗാന് തകര്‍ത്തു. 31 റണ്‍സെടുത്ത നൂര്‍ അലിയെ ജഡേജ കോഹ്ലിയുടെ കൈകളിലെത്തിച്ചപ്പോള്‍ അഞ്ച് റണ്‍സെടുത്ത അസ്ഗര്‍ അലിയെ ജഡേജ തന്നെ മിശ്രയുടെ കൈകളിലെത്തിച്ചു. പിന്നീട് സമിയുള്ള ഷെന്‍വാരിയുടെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന് സ്കോര്‍ 159-ല്‍ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലും അശ്വിന് മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
160 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെയാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒടുവില്‍ 66 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 56 റണ്‍സെടുത്ത രഹാനെയെ മിര്‍വെയ്സ് അഷറഫ് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. രണ്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശിഖര്‍ ധവാനും വീണു. 78 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 60 റണ്‍സെടുത്ത ധവാനെ മുഹമ്മദ് നബി ബൗള്‍ഡാക്കി. പിന്നീട് പുറത്താകാതെ 21 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തികും 18 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും ചേര്‍ന്ന് 106 പന്തുകള്‍ ബാക്കിനിര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: