തിരുവനന്തപുരം; പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇന്നു തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അവ്യക്തത നിലനില്‍ക്കുമ്പോഴും ഇതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഉന്നതാധികാര സമിതി നാളെ ചേരുന്ന യോഗത്തിന് ശേഷം അവസാന തീരുമാനമുണ്ടാകുമെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ വിവരം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇന്നുതന്നെ കരട് വിജ്ഞാപനം ഇറങ്ങുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുമായി സംസാരിച്ചെന്നും കേരളത്തിന്റെ ആശങ്ക പരിഹരിച്ച് ഇന്ന് തന്നെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന വീരപ്പമൊയ്ലിയുടെ ഉറപ്പ് ലിച്ചതായും ചെന്നിത്തല വ്യക്തമാക്കി. കരട് വിജ്ഞാപനം പുറത്തിറക്കുന്നതില്‍ മാതൃകാ പെരുമാറ്റ ചട്ടം തടസമാകുമോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അറിയണം. നിയമന്ത്രാലയത്തിന്റെ അനുമതിയും ആവസ്യമാണ്.
എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ നിയമമന്ത്രാലയത്തിലേക്ക് അയച്ചിട്ടില്ലെന്ന് മാത്രമല്ല അംഗീകരത്തിന് കാലതാമസമെടുക്കുകയും ചെയ്യും. ഇതാണ് വിജ്#ാപനത്തിലെ അവ്്യക്തതയ്ക്ക് കാരണം. രണ്ട് ദിവസത്തിനുള്ളില്‍ കരട് വിജ്ഞാപനം ഉണ്ടാകുമെന്നാണ് ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. അതേസമയം കസ്തൂരി വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്. രാജിക്കാര്യം ഉന്നതാധികാരസമിതി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
മുന്നണിയില്‍ തുടരണമോ എന്ന് ആലോചിക്കണമെന്ന് ജോസഫ് വിഭാഗം നേതാവ് ആന്റണി രാജു പറഞ്ഞു. മലയോര ജനതയെ തൃപ്തിപ്പെടുത്താതെ എന്തിനാണ് മുന്നണിയില്‍ തുടരുന്നതെന്നും ആന്റണി രാജു ചോദിക്കുന്നു. കരട് വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ കബളിപ്പിക്കല്‍ നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും ആന്റണി രാജു പറഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കി. മുന്നണി വിടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: